* ചന്ദ്രിക
കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതംപെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍നുരയാല്‍-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!
കേള്‍ക്കൂ..
6 അഭിപ്രായങ്ങൾ:
മലയാളകാവ്യ ലോകത്തില്‍ പ്രണയത്തിന്റെ കാവ്യസ്പര്‍ശം തുളുമ്പിയ ഒരു കാലത്തിലേക്ക് ഓര്‍മ്മയെ കൊണ്ടെത്തിക്കാന്‍ ഈ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു
നന്ദി...നല്ല പരിശ്രമം,ഉപകാരപ്രദം..
വളരെ നല്ല സേവനം . നല്ല കവിതകളെ സ്നേഹിയ്ക്കുന്നവര്‍ക്ക് അതിനെ വിസ്മരിയ്ക്കാന്‍ ആകില്ലല്ലോ..നന്ദി...ഒരായിരം നന്ദി..
മഴുവിന്റെ കഥ പബ്ലിഷ് ചെയ്യാമോ
സ്‌കൂൾ പഠന കാലത്ത് തന്നെ രമണൻ വായിക്കുവാൻ അവസരം കിട്ടി.
എന്റെ പ്രിയപ്പെട്ട പിതാവിന്റെ ചെറിയ പുസ്തക ശേഖരത്തിൽ രമണനും കുമാരസംഭവവുമൊക്കെ ഉണ്ടായിരുന്നു. കൂടെ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളും…
Post a Comment